ഏഴാം മുദ്ര

ജാലകം
Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Sunday, February 12, 2012

സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം - മഹാത്മാ ഗ്രന്ഥശാല



സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം

" യാത്രാമൊഴി "

2012 ഫെബ്രുവരി 12 ഞായറാഴ്ച 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാലയില്‍ വെച്ച്

അനുസ്മരണ പ്രഭാഷണം : ഡോ. കെ. എസ് . രവികുമാര്‍ ( കാലടി യൂണിവേഴ്സിറ്റി )

ഡോ. കെ. ജി. പൌലോസ് , ശ്രീ. രാജന്‍ , ശ്രീ. എസ്. രമേശന്‍ എന്നിവര്‍ പങ്കെടുക്കുന്നു

Friday, January 27, 2012

സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം - ചാമുണ്ഡി തെയ്യം



ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കൂടിയാട്ടം, തൃപ്പൂണിതുറ & മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ സംയുക്തമായി അവതരിപ്പിയ്ക്കുന്നു

ശ്രീ. സുകുമാര്‍ അഴീക്കോട്‌ അനുസ്മരണം

5 മണിയ്ക്ക്

പ്രഭാഷണം : ഡോ. കെ. ജി പൌലോസ്

ചാമുണ്ഡി തെയ്യം

28 -1 -2012 ശനിയാഴ്ച 6 മണിയ്ക്ക്
തെയ്യം സോദാഹരണ പ്രഭാഷണം

6 .30 നു തോറ്റം പാട്ട് - വെള്ളാട്ടം തെയ്യം
തൃപ്പൂണിതുറ ലായം ഗ്രൗണ്ടില്‍

അവതരണം : രാജു & പാര്‍ട്ടി
ഫോക് ലാന്‍ഡ്‌ , തൃക്കരിപ്പൂര്‍ , കാസര്‍ഗോഡ്‌

(Arranged with the financial assistance for Indian Council for Cultural Relations )

Tuesday, February 22, 2011

Cochin Film Society - Best of IFFK 2010 Film Festival





23-24 February at EMS Memorial Town Hall Ernakulam

in association with

C-hed, Corporation of Cochin & Kerala Chalachitra Academy Trivandrum



23.2.2011-Wednesday


4 PM - Riding the stallion of a dream- Girish Kasaravalli

5 PM - Between Light and shadows (Documentary on

Mankata Ravivarma)

6.30 PM - Portraits in a sea of lies - Carlos Gaviria


24.2.2011--Thursday


4 PM- How I ended this summer -- Alexei Popogrebski

6 PM - Chithrakkuzhal - Majeed Gulistan

8 PM -- Wine - Diego Fried

Saturday, February 19, 2011

ചര്‍ച്ചാസായാഹ്നം - മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിത്തുറ


തിങ്കെഴ്സ് ഫോറം
മഹാത്മാ ഗ്രന്ഥശാല,
തൃപ്പൂണിത്തുറ

ഫെബ്രുവരി 20 ഞായറാഴ്ച വൈകിട്ട് 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാല ഹാളില്‍

ചര്‍ച്ചാസായാഹ്നം

വിഷയം: വിശ്വാസവും സമൂഹവും

അവതരണം : യു. കലാനാഥന്‍
പ്രസിഡന്റ്, കേരള യുക്തിവാദി സംഘം

മനുഷ്യനോളം പഴക്കമുണ്ട് വിശ്വാസത്തിനും. തന്നില്‍ തന്നെയുള്ള വിശ്വാസമാണ് മനുഷ്യനെ ആധുനികനാക്കിയത്. ശാസ്ത്ര സത്യങ്ങളില്‍ വിശ്വാസമില്ലായിരുന്നു എങ്കില്‍ മനുഷ്യന്‍ ആഴിയുടെ ആഴങ്ങളിലെയ്ക്കും ചന്ദ്രനിലേക്കും കുതിയ്ക്കുകയില്ലായിരുന്നു. വിശ്വാസത്തിനു ശാസ്ത്രീയമായ പിന്‍ബലം വേണമെന്നത് ആധുനികമായ കാഴ്ചപ്പാടാണ്. പരിമിത സാഹചര്യങ്ങളില്‍ ശാസ്ത്രീയമായി തെളിയിക്കുവാന്‍ കഴിയാത്തിടത്തു യുക്തിയാണ് പ്രധാന ആയുധം. യുക്തിഭദ്രമല്ലാത്ത വിശ്വാസം അന്ധവിശ്വാസമാണ്. ശാസ്ത്രം ഏറ്റവുമധികം പ്രചരിപ്പിയ്ക്കപ്പെടുന്ന, ഉപയോഗപ്പെടുത്തുന്ന, ഇക്കാലത്ത് അന്ധവിശ്വാസവും വര്‍ദ്ധിയ്ക്കുന്നു എന്നത് ഒരു വിരോധാഭാസമാണ്. കേവലം വ്യക്തിസ്വാതന്ത്ര്യതിനപ്പുറത്തു സമൂഹപുരോഗതിയെ പിന്നോട്ടടിപ്പിയ്ക്കുന്ന ഒന്നായി വിശ്വാസവും അന്ധവിശ്വാസവും മാറുമ്പോള്‍ നമുക്ക് നിശബ്ദരായിരിയ്ക്കാന്‍ കഴിയുമോ?

Friday, February 11, 2011

മഹാത്മാ സാഹിത്യ സമിതി, മഹാത്മാ ഗ്രന്ഥശാല, തൃപ്പൂണിതുറ


2011 ഫെബ്രുവരി 12 ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്

മഹാത്മാ ഗ്രന്ഥശാല ഹാളില്‍

പുസ്തക സന്ധ്യ

1. ദൂരക്കാഴ്ചകള്‍ --- ഡോ. കെ . ജി. പൗലോസ്
പ്രകാശനം : പ്രൊഫ. എം. കെ. സാനു
സ്വീകരണം : എം. ഗോപിനാഥന്‍ നായര്‍

ചരിത്രവും ഐതിഹ്യവും സാഹിത്യവും സംഗീതവും ഇടകലര്‍ന്ന് നില്‍ക്കുന്ന യാത്രാ ഗ്രന്ഥം. അല്‍ബേര്‍ കമ്യുവും സിസിഫസും നാരാണത്തുഭ്രാന്തനും നോത്രദാം പള്ളിയും മോണ ലിസയുടെ പുഞ്ചിരിയും പാരീസ് മ്യുസിയവും ഒക്കെ നമുക്ക് മുന്നില്‍ അറിവും ആത്മാവും ആയി പ്രത്യക്ഷപ്പെടുന്നു

2. കലുഷം --- വി. ആര്‍ . രാമകൃഷ്ണന്‍
പ്രകാശനം: കുരീപ്പുഴ ശ്രീകുമാര്‍
സ്വീകരണം : ഡോ. കെ . ജി. പൗലോസ്

കേരളീയ ഗ്രാമീണ മനസ്സില്‍ നിന്നും ഒഴുകി എത്തുന്ന സൂചകങ്ങളും ചിഹ്നങ്ങളും ഈണങ്ങളും പ്രാചീന കാവ്യ സംസ്കാരവുമാണ്‌ ഈ രചനകളുടെ ഭാവതലത്തില്‍ .

തുടര്‍ന്ന്

കാവ്യചര്‍ച്ച -- ഡോ . പ്രസന്ന രാജന്‍ , വേണു വി. ദേശം

കാവ്യാലാപനം : ശെല്‍വരാജ്

Friday, January 21, 2011

ജനുവരിയുടെ ഓര്‍മ്മ -- സ്മൃതിവന്ദന സായാഹ്നം




2011 ജനുവരി 23 ഞായറാഴ്ച 5 മണിയ്ക്ക് തൃപ്പൂണിതുറ മഹാത്മാ ഗ്രന്ഥശാലയില്‍


പലപ്പോഴായി നമ്മെ വിട്ടു പിരിഞ്ഞ സുമനസ്സുകളായ പ്രതിഭാ സാന്നിധ്യങ്ങളുടെ സ്മരണയ്ക്ക് അഞ്ജലികള്‍ അര്‍പ്പിയ്ക്കുവാനും അവരുടെ ചൈതന്യ ദീപ്തമായ സംഭാവനകളെ അടയാളപ്പെടുത്തുവാനുമായ് 'സ്മൃതിധാരയുടെ'(ശ്രീ.ജോണ്‍ പോള്‍ ) സഹായത്തോടെ തൃപ്പൂണിതുറ മഹാത്മാ ലൈബ്രറി വേദിയൊരുക്കുന്നു.


പ്രേംനസീറിന്റെ ഓര്‍മ്മയ്ക്ക്‌ സംവിധായകന്‍ മോഹനും

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഓര്‍മ്മയ്ക്ക്‌ ഡോ. കെ. ജി. പൌലോസും

എം. ഗോവിന്ദന്റെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. തോമസ്‌ മാത്യുവും

ജി. ശങ്കരപ്പിള്ളയുടെ ഓര്‍മ്മയ്ക്ക്‌ ടി.എം അബ്രഹാമും

ഭരത് ഗോപിയുടെ ഓര്‍മ്മയ്ക്ക്‌ പ്രൊഫ. എ ചന്ദ്രദാസനും

കലാമണ്ഡലം ഹൈദരാലിയുടെ ഓര്‍മ്മയ്ക്ക്‌ ഫാക്റ്റ് പദ്മനാഭനും

വി. കെ. എന്റെ. ഓര്‍മ്മയ്ക്ക്‌ പ്രൊഫ. സി. ആര്‍ . ഓമനക്കുട്ടനും

പി. പദ്മരാജന്റെ ഓര്‍മ്മയ്ക്ക്‌ ജോണ്‍ പോളും

വാക്കുകള്‍ കൊണ്ട് പ്രണാമം അര്‍പ്പിയ്ക്കുന്നു

അധ്യക്ഷന്‍ :ശ്രീ. എഴാച്ചേരി രാമചന്ദ്രന്‍

ഏകോപനം: ശ്രീ. ജോണ്‍ പോള്‍


തുടര്‍ന്ന് കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിയ്ക്കുന്നു

Wednesday, January 19, 2011

മകരവിളക്ക് കൊളുത്താന്‍ വൈകിയോ?



മകരവിളക്കിന്റെ പിറ്റേ ദിവസം പീപ്പിള്‍ ചാനലിലെ വാര്‍ത്തയില്‍ എ. ഡി. ജി. പി. ശ്രീ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു ഇത്തവണ വിളക്ക് കണ്ടത് (കൊളുത്തിയത് ) കുറെ താമസിചാണെന്നും അതും ഈ ദുരന്തത്തിന് കാരണമായെന്നും. കൊളുത്താന്‍ വൈകിയെങ്കില്‍ അത് ഗുരുതരമായ വീഴ്ച തന്നെ. കാരണം വഞ്ചനയില്‍ ചതി പാടില്ല. കൊളുത്താന്‍ പോയ അണ്ണന്മാര്‍ അടിച്ചു എവിടെയെങ്കിലും കിടന്നു കാണും. ആളുകള് ജ്യോതിയും വന്നില്ല തീയും വന്നില്ല എന്ന വിഷമത്തില്‍ ഭ്രാന്തായി പോയി കാണും. എന്തായിരിക്കാം യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്? മാധ്യമങ്ങള്‍ വാര്‍ത്തകള്‍ മൂടി വെയ്ക്കുന്നതിന്റെ മറ്റൊരു ക്ലാസിക് ഉദാഹരണം.

Tuesday, January 18, 2011

മകര വിളക്കും മകര ജ്യോതിയും

മകര വിളക്കും മകര ജ്യോതിയും രണ്ടാണെന്ന് ഒക്കെ പറഞ്ഞു പഠിപ്പിയ്ക്കുന്ന രാഹുല്‍ ഈശ്വറിനെ പോലുള്ള ചില കക്ഷികള്‍ കുറച്ചു കാലം മുമ്പ് മാത്രമാണ് ഇറങ്ങിയത്. ഇപ്പോള്‍ നില്ക്കകള്ളിയില്ലാതെ വന്നപ്പോള്‍ മാത്രമാണ് ഈ വിശദീകരണങ്ങള്‍ വന്നു തുടങ്ങിയത്. പണ്ടൊന്നും ഇതൊന്നും കണ്ടിട്ടില്ല. ഇനി തുറന്നു പറഞ്ഞെ പറ്റൂ. നാഷണല്‍ മീഡിയ വരെ എടുത്തു അലക്കി തുടങ്ങി. കഴിഞ്ഞ ദിവസം ഒരു തെലുഗു ചാനലില്‍ ചര്‍ച്ച.വിഷയം ഇത് തന്നെ. പൊന്നമ്പല മേടിലെ ആ കര്‍പ്പൂരതറയുടെ ചിത്രങ്ങള്‍ ഒക്കെ കാണിച്ചായിരുന്നു പ്രോഗ്രാം. ഭാഷ എനിയ്ക്ക് അറിഞ്ഞു കൂടെങ്കിലും ഒരു കാര്യം മനസ്സിലായി. അവര്‍ക്കും ഇത് തട്ടിപ്പാണെന്ന് പിടികിട്ടിതുടങ്ങിയിട്ടുണ്ട്.




Monday, January 17, 2011

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്




ചെറുകഥയ്ക്ക്‌ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ശ്രീ. ഇ. പി. ശ്രീകുമാറിന് ( മുന്‍ പ്രസിഡന്റ്, മഹാത്മാ ലൈബ്രറി, തൃപ്പൂണിതുറ) അഭിനന്ദനങ്ങള്‍

Monday, December 6, 2010

ഈ കോസ്മോകി കവചങ്ങള്‍ എന്നാലെന്താ?




തട്ടിപ്പിന്റെ പുതിയ അവതാരമായി ഇതാ കോസ്മോകി ദ്വാദശ രുദ്രാക്ഷ കവചങ്ങള്‍ -- ഇപ്പോള്‍ ഉത്സവം നടക്കുന്ന തൃപ്പൂണിതുറ അമ്പലത്തിന്റെ അടുത്ത് നിന്നും കിട്ടിയ നോട്ടീസ്. കേരളം വളരുന്നതിന്റെ മികച്ച മാതൃകകള്‍ അനുദിനം വന്നു കൊണ്ടിരിയ്ക്കുന്നത് കാണൂ.

കുബേര്‍ കുഞ്ചി, ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖ്, മാന്ത്രിക ഏലസുകള്‍, ധനാകര്‍ഷണ യന്ത്രങ്ങള്‍, ശത്രു നിഗ്രഹ ഏലസ്സുകള്‍, ഹൈക്കുലുസ്സിഹാം , സന്തോഷ് മാധവന്‍, തോക്ക് സ്വാമി, അമ്മതായ, സുവിശേഷ മഹായോഗങ്ങള്‍ , രോഗശാന്തി തട്ടിപ്പുകള്‍ ...

... ഇക്കൂട്ടത്തിലെയ്ക്കിതാ പുതിയ ഒരു നിര കവചങ്ങള്‍ . കേരളത്തിന്റെ എല്ലാ മേഖലകളും ഉള്ള സമഗ്ര പുരോഗതിയാണ് കോസ്മോകിക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണു നോട്ടീസില്‍ നിന്നും വ്യക്തമാകുന്നത് !

എല്ലാവരും കൂടി ഉണ്ടാക്കിക്കൊണ്ട് വരുന്ന ആ കേരള മോഡല്‍ കണ്ടോ,
എന്റെയും, നിങ്ങളുടെയും ദൈവതിന്റെയുമൊക്കെ ആ സ്വന്തം നാട് എത്ര മനോഹരം, എത്ര മാതൃകാപരം !

കഷ്ടം, കേഴുക പ്രിയ നാടേ!!!

Saturday, November 27, 2010

വനിതാ താലിബാനിസം!



കൊച്ചി സര്‍വകലാശാലയിലെ വനിതാ സംഘടനയായ കൊച്ചിന്‍ യൂനിവേര്‍സിറ്റി വിമന്‍സ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, യൂണിവേര്സിറ്റി കാമ്പസില്‍ കഴിഞ്ഞ പതിനഞ്ചില്‍ അധികം വര്‍ഷങ്ങളായി നില നിര്‍ത്തിയിരുന്ന 'സാഗരകന്യക' എന്ന ഹരിത ശില്‍പ്പം വെട്ടി വികൃതമാക്കി. കാനായി കുഞ്ഞിരാമന്റെ യക്ഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു യൂണിവേഴ്സിറ്റിയിലെ തന്നെ തോട്ടക്കാരന്‍ ആയിരുന്ന ശ്രീ. വര്‍ഗീസ്‌ ആണ് പച്ചപ്പുല്ലില്‍ നിന്നും സുന്ദരമായ ഈ ശില്‍പ്പത്തിനു രൂപം കൊടുത്തത്. പെന്‍ഷന്‍ ആകുന്നതു വരെ അദ്ദേഹം തന്നെ അത് പരിപാലിയ്ക്കുകയും ചെയ്തു വന്നിരുന്നു.


2002 ഇല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൌണ്ടില്‍ അശ്ലീലമായ പടങ്ങളോ, ശില്‍പ്പങ്ങളോ വെയ്ക്കാന്‍ പാടില്ല എന്ന ന്യായം ഉപയോഗിച്ചാണ് വനിതാ സംഘടന ഈ പരാതി കൊടുത്തത്. ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യം ഒരു കലാസൃഷ്ടിയിലെ അശ്ലീലം കണ്ടുപിടിയ്ക്കുന്ന ജോലി ആരാണ് ചെയ്യേണ്ടത് എന്നാണ്. ഒരു വനിതാ സംഘടനയിലെ കുറച്ചു ആളുകള്‍ക്ക് തോന്നുമ്പോള്‍ മാത്രം അശ്ലീലം ഉണ്ടാവുമോ ?

കേരളത്തില്‍ വ്യാപകമായി വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ മുന്തിയ രൂപം ആണ് ഇവിടെ കാണുന്നത്. ഇഷ്ടമാവാത്തത് എന്തായാലും -- സിനിമ, നാടകം, പുസ്തകം, ചിത്രങ്ങള്‍, വേറിട്ട അഭിപ്രായം, പുതിയ ചിന്ത -- എന്തായാലും അതിനെ നശിപ്പിയ്ക്കാന്‍ ശ്രമിച്ചു കൊണ്ട് / നശിപ്പിച്ചു കൊണ്ട് നേരിടുക എന്നത് കേരളത്തിന്‌ ചേര്‍ന്നതല്ലെങ്കിലും, ഇപ്പോള്‍ കണ്ടുവരുന്നത് അത് തന്നെയാണ്. തങ്ങളുടെ ഇടുങ്ങിയ മഞ്ഞ കണ്ണുകളിലൂടെ മാത്രം എന്തിനെയും നോക്കിക്കണ്ട്‌ വിധി പ്രസ്താവിയ്ക്കുന്ന ഫാസിസ്റ്റ് രീതികള്‍ക്ക് , ഒരു സ്ത്രീ സംഘടനയും തങ്ങളുടേതായ സംഭാവന നല്‍കിയിരിക്കുന്നു.

എന്തായാലും, ഇതിനെതിരെ ശകതമായിട്ടുള്ള പ്രതികരണം ആണ് ഉയര്‍ന്നു വന്നത്. കുസാറ്റിലെ തന്നെ ഉദ്യോഗസ്ഥ ആയ പ്രശസ്ത കഥാകൃത്ത്, പ്രിയ എ . എസ്. അടക്കമുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ ശില്‍പ്പം നശിപ്പിയ്ക്കപ്പെട്ടത്‌.

കുസാറ്റില്‍ തന്നെ ജോലി ചെയ്യുമ്പോഴും, ഈ കൃത്യം തടയാന്‍ ആവാതെ പോയതില്‍ ശില്‍പ്പിയും സഹപ്രവര്‍ത്തകനും ആയ വര്‍ഗീസ് ചേട്ടനോട്, ഞാന്‍ വ്യക്തിപരമായി മാപ്പ് പറയുന്നു. ഒപ്പം തന്നെ, ശില്‍പ്പം പോയെങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴും സജീവമായ കൈകളില്‍ നിന്ന് (ഭാഗ്യത്തിന് വനിതകള്‍ അത് ബാക്കി വെച്ചിട്ടുണ്ട് ) ഒരു നൂറു ശില്‍പ്പങ്ങള്‍ ഇനിയും വിരിയട്ടെ എന്നും ആശംസിയ്ക്കുന്നു.


(ഫോട്ടോ കടപ്പാട് : മലയാള മനോരമ)

ഭാവന - വനിതാ വേദി



സെമിനാര്‍

2010 നവംബര്‍ 28 ഞായര്‍ വൈകിട്ട് 4 മണിയ്ക്ക്

വിഷയം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 50 ശതമാനം സ്ത്രീ സംവരണം --പ്രതീക്ഷകള്‍

Friday, November 12, 2010

ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു;


ഓങ്‍ സാന്‍‌ സൂ കിയുടെ മോചനത്തിന് വഴിതെളിഞ്ഞു; കരാറില്‍ പട്ടാളഭരണകൂടം ഒപ്പുവച്ചു


മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിയ്ക്കമെങ്കില്‍ മ്യാന്‍മറിലെ പട്ടാള ഭരണകൂടം കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി തടങ്കലില്‍ ഇട്ടിരിയ്ക്കുന്ന ജനാധിപത്യ പോരാളി ഓങ്‍ സാന്‍‌ സൂ കി സ്വതന്ത്രയാകുമെന്ന്‌ ഉറപ്പായിരിയ്ക്കുന്നു. സൂ കിയുടെ മോചനത്തിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പുവച്ചു എന്ന് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 18 വര്‍ഷങ്ങള്‍ എന്നാണ് കണക്കെങ്കിലും പല തവണകളായി ഇരുപത്തൊന്നു വര്‍ഷങ്ങളോളമായി അവര്‍ തടവ്‌ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.

മ്യാന്മാറില്‍ കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടം വിജയിച്ചിരുന്നു എങ്കിലും സൂ കി ഈ വിവാദ തെരഞ്ഞെടുപ്പിനെ നിശിതമായി എതിര്‍ത്തിരുന്നു. അങ്ങനെ ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ അധ്യായങ്ങളില്‍ ഒന്നിന് ചിലപ്പോള്‍ നാളെ അവസാനം വന്നേയ്ക്കാം.

ഏറ്റവും ദുഃഖകരമായ വസ്തുത ഈ കാര്യത്തില്‍ ഉള്ള ഇന്ത്യയുടെ നിസ്സംഗത ആയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളില്‍ ഒന്ന്, മ്യാന്മാറിലെ മിലിട്ടറി ജണ്ടയ്ക്ക് ചൂട്ടു കത്തിച്ചു പിടിച്ചു കൊടുക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ഒന്നര ദശകങ്ങളായി കണ്ടു വന്നിരുന്നത്. പാലസ്തീനിലെയും ശ്രീലങ്കയിലെയും പോലുള്ള, വോട്ടു ബാങ്കുകളുമായി നേരിട്ട് ബന്ധമുള്ള, വമ്പന്‍ മനുഷ്യാവകാശ പ്രശ്നങ്ങളുടെ ഇടയ്ക്ക് നമ്മള്‍ ഇത് കണ്ടില്ല എന്ന് നടിച്ചു. രാഷ്ട്രീയവും സാമ്പത്തികവും ഭൂമിശാസ്ത്ര പരവും സൈനികവും ഒക്കെ ആയ കാരണങ്ങള്‍ പറഞ്ഞു നമ്മള്‍ മ്യാന്‍മാറിലെ തെമ്മാടി ഭരണകൂടത്തെ പിന്താങ്ങി, സഹായിച്ചു.

ആദ്യ ഘട്ടത്തില്‍ സൂ കി യുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ പിന്തുണച്ച ഇന്ത്യ തൊണ്ണൂറുകളുടെ മധ്യത്തില്‍ കളം മാറ്റി ചവിട്ടി തുടങ്ങി. ഇതിനു നാല് കാരണങ്ങള്‍ പ്രധാനമായി ചൂണ്ടി കാണിയ്ക്കപ്പെടുന്നു: മ്യാന്‍മാറിന്റെ സമ്പന്നമായ പ്രകൃതി വിഭവങ്ങള്‍, ഇന്ത്യയുടെ നോര്‍ത്ത് -ഈസ്റ്റിലെ പ്രശ്നങ്ങള്‍, സൌത്ത് -ഈസ്റ്റ്‌ ഏഷ്യയിലെ ഇന്ത്യന്‍ സാമ്രാജ്യ മോഹങ്ങള്‍, പിന്നെ ഏറ്റവും വലിയ ഭീഷിണി ആയ ചൈന.
പട്ടാള ഭരണ കൂടത്തിന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് ചൈന ആയിരുന്നു. അതിന്റെ കൂടെ ഇന്ത്യയുടെ നിലപാടുകള്‍ കൂടി ചേര്‍ന്നതോടെയാണ് ആധുനിക ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ ഒന്നിന് ലോകം സാക്ഷ്യം വഹിച്ചു തുടങ്ങിയത്.

മ്യാന്മാറിന്റെ വരും നാളുകള്‍ എങ്ങനെ ആയിരിക്കും എന്ന് നമ്മള്‍ അറിയാന്‍ പോകുന്നതെ ഉള്ളൂ.

Thursday, November 4, 2010

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ



കേരളപ്പിറവി - മലയാണ്മ
പ്രോഗ്രാം -2

വൈലോപ്പിള്ളി ജന്മശതാബ്ദി സന്ധ്യ

നവംബര്‍ 5 വെള്ളിയാഴ്ച വൈകിട്ട് 5 മണിയ്ക്ക്

തൃപ്പൂണിതുറ മഹാത്മാ ലൈബ്രറിയില്‍

വൈലോപ്പിള്ളി കവിതാലാപനം
കുമാരി ലക്ഷ്മിദാസ്‌
മാമ്പഴം- കൈരളി ടി. വി. റിയാലിറ്റി ഷോ ജേതാവ്

ഉദ്ഘാടനം
എസ. രമേശന്‍

മുഖ്യ പ്രഭാഷണം
സുനില്‍ പി. ഇളയിടം

ആശംസ : ഡോ.കെ. ജി. പൌലോസ്


Saturday, October 30, 2010

ആറു മാസം കയ്യിലുണ്ട്, എന്തെങ്കിലുമൊക്കെ ചെയ്യണം

ഇനിയിപ്പം മേലും കീഴും നോക്കാന്‍ ഒന്നുമില്ല. ഇതില്‍പ്പരം അടി ഇനി കിട്ടാനുമില്ല. ഒരാറ് മാസം കയ്യിലുമുണ്ട്. ഏറ്റവും അത്യാവശ്യമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എങ്കിലും കണ്ണുമടച്ചു അങ്ങ് ചെയ്യുക.
1.ഏയ്‌ഡെഡ് സ്കൂളുകളിലെ നിയമനം അടിയന്തിരമായി പി.എസ്‌.സിയ്ക്ക് വിടണം
ഇവന്മാരൊക്കെ വേണമെങ്കില്‍ കോടതിയില്‍ കയറിയിറങ്ങി അനുകൂല വിധി വാങ്ങട്ടെ.
2.കുറച്ചു റോഡ്‌, പറയിപ്പിയ്ക്കാന്‍ ഇട കൊടുക്കാതെ, എങ്ങനെയെങ്കിലും നന്നാക്കി ഇടുക

ഇതുപോലെ കുറെ കാര്യങ്ങള്‍ ചെയ്തിട്ട് പോകുവാണെങ്കില്‍ തല ഉയര്‍ത്തി തന്നെ പോകാം. ഇനി അങ്ങനെയൊക്കെ ചെയ്തിട്ടും ജനം പോകാന്‍ പറയുകയാണെങ്കില്‍ അത് അവന്റെയൊക്കെ വിധി.

Wednesday, October 27, 2010

കൈപ്പത്തി വെട്ടിയ കേസിലെ പ്രതി ഇലക്ഷനില്‍ ജയിച്ചു

ഈ ഇലക്ഷനിലെ ഏറ്റവും ഊ ...... ജ്ജ്വലമായ ഒരു വിജയത്തിന്റെ വിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്.

ആള് ആരാണെന്നറിയാമോ? എസ്. ഡി. പി. ഐ. ലേബലില്‍ മത്സരിച്ചു വിജയിച്ച, മൂവാറ്റു പുഴ ഇലാഹിയ കോളേജിലെ പഴയ അദ്ധ്യാപകന്‍ പ്രൊഫ. അനസ്. എറണാകുളം ജില്ലയിലെ വാഴക്കുളം ബ്ലോക്കിലെ വഞ്ചിനാട് നിന്നാണ് ശ്രീമാന്‍ വിജയശ്രീലാളിതനായി പുറത്തു വന്നിരിയ്ക്കുന്നത്‌. അല്ല, പുറത്തല്ല, ഇപ്പോഴും അകത്തു തന്നെയാണ്. കാരണം തൊടുപുഴയിലെ അദ്ധ്യാപകന്‍ ടി. ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ അറസ്റ്റിലായ 47 ആം പ്രതി ആണ് അദ്ദേഹം.

ജാമ്യം കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന് പ്രചാരണത്തിന് പോലും ഇറങ്ങേണ്ടി വന്നിട്ടില്ല. പക്ഷെ, അത് കൊണ്ടെന്താ, പ്രബുദ്ധരായ അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹത്തോടെ ജയിപ്പിച്ചെടുത്തിട്ടുണ്ട്. നന്നായി വരട്ടെ മക്കളെ, നന്നായി വരട്ടെ.

ഇതും ജനാധിപത്യം തന്നെ. പക്ഷെ എല്‍ . ഡി. എഫിന്റെ തോല്‍വിയിലുള്ള വേദനയെക്കാള്‍ , ഈ ജയം എന്നെ വല്ലാതെ വേദനിപ്പിയ്ക്കുന്നു.

Monday, October 18, 2010

തലയെണ്ണാന്‍ പോലീസ്‌


പണ്ട് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ കുറെ ഓടേണ്ടി വന്നിട്ടുണ്ട്. ഏഴു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളില്‍, ഞങ്ങള്‍ ഒരഞ്ചാറു പേര്‍, ഡി. ഇ. ഓ. വരുമ്പോഴെല്ലാം സ്ഥിരം ഓടിയിരുന്നു, താഴെയുള്ള ക്ലാസുകളിലെയ്ക്ക്. കാരണം പൊക്കമില്ലായ്മ. ഒരു തവണ ഏതോ ഒരു ക്ലാസില്‍ ഇത് പിടിച്ചു സ്ക്കൂളിനെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആ സ്ക്കൂളിന്റെ മൊയലാളി നിയമനം വഴി മാത്രം ഉണ്ടാക്കിയതു ആലോചിയ്ക്കുമ്പോള്‍ അവനെ അരിയാന്‍ തോന്നും.

കോടതി മറ്റൊരു വഴിയും പരിഗണിയ്ക്കാതെ, ആദ്യം തന്നെ പോലീസിനെ കൊണ്ട് ഈ പണി ചെയ്യിക്കണം എന്ന് ഉത്തരവിട്ടതിന്റെ ആ ലോജിക് മനസ്സിലാകുന്നില്ല എങ്കിലും, ഇത് വളരെ നേരത്തെ തന്നെ പിടിയ്ക്കേണ്ട ഒരു മേഖലയായിരുന്നു എന്ന് ഒരു സംശയവും ഇല്ലാതെ പറയാം. ബേബിയ്ക്ക് വലിയ എതിര്‍പ്പില്ല എന്ന് പ്രതികരണത്തില്‍ നിന്ന് വ്യക്തം. അധ്യാപകസംഘടനകളുടെ എതിര്‍പ്പിന്റെ കാരണവും പകല്‍ പോലെ വ്യക്തം. എസ്‌. എഫ്. ഐയ്ക്ക് സ്ക്കൂള്‍ മുതലാളിമാര്‍ അത്ര പ്രിയപ്പെട്ടവരാണോ?

ബഞ്ചമിന്‍ മോളോയിസ്



സൌത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വെറിയന്‍ ഭരണകൂടം ഫാക്ടറി തൊഴിലാളിയും കവിയുമായിരുന്ന ബഞ്ചമിന്‍ മോളോയിസിനെ തൂക്കിലേറ്റിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാണ് ഇന്ന്. 1982 ഇല്‍ ഒരു പോലീസുകാരനെ കൊന്നു എന്ന കള്ള കേസില്‍ കുടുക്കിയാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതും വിചാരണ നടത്തിയതും. കൊല ചെയ്തത് അദ്ദേഹം അല്ല എന്ന് തെളിഞ്ഞിട്ടും, ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും,1985 ഒക്ടോബര്‍ 18നു, മുപ്പതാമത്തെ വയസ്സില്‍ അദ്ദേഹത്തെ ബോത്ത ഭരണകൂടം തൂക്കിലേറ്റി. മരിയ്ക്കുന്നതിന് ഒരു ദിവസം മുന്‍പ് അദ്ദേഹം എഴുതി:



"A storm of oppression will be followed by the rain of my
blood

I am proud to give my life, my solitary life."




മറവിയില്‍ വീണു കിടന്നിരുന്ന അദ്ദേഹത്തെ ഓര്‍ത്തതിനും എഴുതിയതിനും സമകാലിക മലയാളം വാരികയ്ക്ക് നന്ദി